Thursday, 22 January 2009

നാം അറിയാതെ പോകുന്നത്... (നാല്)

സഹോദരാ, എന്‍റെ ചില ബ്ലോഗ് അഡ്രസുകള്‍ ഇവിടെ കുറിക്കുന്നു. തരം കിട്ടിയാല്‍ വായിച്ച് നോക്കി, പ്രതികരണം കുറിക്കണം.
http://subikkuttan.blogspot.com/
http://zubimahboobi.blogspot.com/
http://subumahboobi.blogspot.com/
സത്യത്തിന് വേണ്ടി ഒരു അന്വേഷണം എന്ന ശീര്‍ശകത്തില്‍ ആറ് ഭാഗങ്ങളിലായി ചിലതെല്ലാം ഞാന്‍ അവിടെ കുറിച്ചിട്ടിട്ടുണ്ട്. അവയില്‍ ഏതാണ്ടെല്ലാം ഞങ്ങളുടെ ഈ സംസാരത്തില്‍ വന്നിട്ടുമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്ന ഈ കത്ത് ഇതുപോലെത്തന്നെ ‍ഞാന്‍ ഒരു ബ്ലോഗ് തുറന്നു.
http://zmahboobi.blogspot.com/



(കത്ത് ---------- ഭാഗം 04)

അസ്സലാമു അലൈകും.

പ്രിയ സ്നേഹിതാ..,

ഓരോ വസ്തുവിന്നും അതിന്‍റെ ഒരു ആത്മാവ് ഉണ്ടാകും. ഉദാഹരണത്തിന് ഒരു പേനയുടെ കാര്യം തന്നെ നോക്കാം. പേനക്ക് ഒരു ആത്മാവുണ്ടെങ്കില്‍ എന്താണത്?
അതിലെ മഷിയാണ്, അല്ലേ?
മഷിയില്ലെങ്കില്‍, ഒരു പക്ഷെ മൗണ്ട് ബ്ലാക്ക് പോലുള്ള വലിയ വിലപിടിപ്പുള്ള പേനകളാണെങ്കില്‍ കാഴചക്കായ് ഷോ കെയ്സിലോ മറ്റോ വെക്കാന്‍ പറ്റിയേക്കാം. പക്ഷെ, ഒരു പേന എന്ന നിലക്ക് അതിന്‍റെ പണി നടക്കാന്‍ (എഴുതാന്‍) മഷി തന്നെ വേണം. അഥവാ, പേനയുടെ ആവശ്യം വെച്ച് നോക്കുന്പോള്‍, ഒരു പക്ഷെ, മഷിയില്ലാത്ത മൗണ്ട് ബ്ലാക്കിനേക്കാള്‍‍ എത്രയോ ഉപകാരപ്രദമാണ് മഷിയുള്ള വെറുമൊരു സ്റ്റിക്ക് ഈസി പേന.

ഇനി ഒരു വാര്‍ത്താ ദിന പത്രത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ.
വാര്‍ത്താ ദിനപ്പത്രം എന്ന നിലയില്‍ അതിന്‍റെ ആത്മാവ് വാര്‍ത്തകള്‍ ആണ്. അല്ലേ?
അഥവാ, വാര്‍ത്ത അതില്‍ ഒന്നും വന്നിട്ടില്ലെങ്കില്‍, ആ പേപ്പര്‍ കൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും (തുടക്കാനോ, വല്ലതും വരക്കാനോ, ഭക്ഷണസാധനങ്ങളും മറ്റും നിരത്തിവെക്കാനോ ഒക്കെ ഉപയോഗിക്കാമല്ലോ) വാര്‍ത്താ പത്രം എന്ന നിലക്ക് അതെക്കൊണ്ട് ഒരു ഫലവുമില്ല.
അതായത്, നമ്മുടെ റൂഹിനെ (റൂഹ് – ആത്മാവ്), അഥവാ, യഥാര്‍ത്ഥത്തിലുള്ള നമ്മെ നാം തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പരിശീലിച്ചില്ലെങ്കില്‍, (നല്ലതോ മോശപ്പെട്ടതോ ആയ ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ ശരീരം കൊണ്ട് നമുക്ക് സാധിച്ചാല്‍ തന്നെയും) ഒരു മനുഷ്യന്‍ എന്ന നിലയില്‍ നാം ഒന്നിനും കൊള്ളരുതാത്തവനായിത്തീരും...

അക്കാര്യങ്ങളിലേക്കും ആത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ സാധ്യമാക്കാമെന്നതിലേക്കുമൊക്കെ ഒരു ചിന്ത നല്‍കാനും ചെറിയ തൊതിലെങ്കിലും ഒരു അവബോധം നല്‍കാനും ഒരു ശ്രമം എന്ന നിലയിലായിരുന്നു ഞാന്‍ ആ മനുഷ്യനോട് സംസാരത്തിലേര്‍പ്പെട്ടത്.
സുഹൃത്തെ, അവയില്‍ വല്ലതും നിങ്ങള്‍ക്കും ഉപകാരമാകുമെങ്കില്‍ നല്ലതാണല്ലോ എന്ന ചിന്തയാണ് ഈ നിലക്കാത്ത കത്തെഴുത്തിലേക്ക് എന്നെ നയിച്ചത്.
പിന്നീടാണ് ആലോചിച്ചത്, നിങ്ങളുടെ സമ്മതമുണ്ടെങ്കില്‍ ഈ കത്ത് ഒന്നു ബ്ലോഗ് ചെയ്താല്‍, ജ്ഞാനദാഹികളായ അന്വേഷികള്‍ക്ക് ഒരു പ്രചോദനവും, ഒരു പക്ഷെ ഒരു വഴികാട്ടി തന്നെയും ആകുമല്ലോ എന്ന് ചിന്തിച്ചത്.

സ്നേഹിതാ,
നല്ലവരായ ചില മനുഷ്യര്‍ എന്‍റെ ഈ ബ്ലോഗില്‍ പ്രതികരണങ്ങള്‍ കുറിച്ചു തുടങ്ങി. സര്‍വ്വരക്ഷകനായ നാഥന്‍ നമ്മെയെല്ലാവരേയും ഈ ഘനാന്ധകാരങ്ങളില്‍ നിന്ന് ദിവ്യ വെളിച്ചത്തിലേക്ക് വഴി നടത്തട്ടേ, എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
നമ്മുടെ കത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ തുടര്‍ച്ച ഇവിടെ കുറിക്കുന്നു..

(ഞ: ഞാന്‍; അ: അപരന്‍)
.........................................................................
.........................................................................
.........................................................................
.........................................................................

ഞ എന്താ പറയാത്തേ..?

അ അത്... അതൊരു കഥയാണ്. എന്‍റെ ഒരു സ്നെഹിതന്‍റെ റൂമില്‍ നിന്ന് കിട്ടിയ ഒരു പേപ്പറിന്‍റെ തുണ്ടില്‍ നിന്നാണ് എനിക്കത് കിട്ടിയത്. ആ പേപ്പര്‍ കഷ്ണം ഞാന്‍ എടുത്ത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്
(അയാള്‍ തന്‍റെ പേഴ്സ് തിടുക്കത്തില്‍ എടുത്ത് ഓരോ അറയും പരതാന്‍ തുടങ്ങി. ഞങ്ങള്‍ ആകാംക്ഷരായി നോക്കി നില്‍ക്കുന്പോള്‍ ഒരു പേപ്പര്‍ കഷ്ണം അയാള്‍ പുറത്തെടുത്തു. അത് നന്നേ മുഷിഞ്ഞരുന്നു. മടക്കിവെച്ചത് കാരണം മടക്കുകള്‍ വീണിടത്തെല്ലാം പൊട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നു. അതെടുത്ത് അതീവ ശ്രദ്ധയോടെ നിവര്‍ത്തുന്പോള്‍ എല്ലാവരുടെയും മുഖത്തെ ആകാംക്ഷയും അയാളുടെ മുഖത്ത് നിറഞ്ഞ് നില്‍ക്കുന്ന സന്തോഷവും ഞാന്‍ ഏറെ ആസ്വദിച്ചു.)
ദാ..
ഇതാണത്... (അയാള്‍ ആ പേപ്പര്‍ എന്‍റെ കയ്യില്‍ തന്നു. അപ്പോള്‍ മറ്റൊരാള്‍ “ഞാന്‍ വായിച്ച് തരാം” എന്ന് പറഞ്ഞ് എന്നോട് ആ പേപ്പര്‍ ചോദിച്ചു വാങ്ങി. എന്നിട്ട് ഉറക്കെ വായിക്കാന്‍ തുടങ്ങി)
സുഹൃത്തെ,
ഞാന്‍ അവരുടെ പേരുകള്‍ അവരുടെ സമ്മതപ്രകാരം തന്നെ ഇനിമുതല്‍ ഈ കത്തില്‍ കുറിക്കാം.. ഞാന്‍ സംസാരിക്കുന്നത് ഹനീഫ് എന്ന ആളോടാണ്. കേട്ടു കൊണ്ട് കൂടെ ഉള്ളവര്‍ ഒരാള്‍ ജാബിറും ഒരാള്‍ റഫീഖുമാണ്. അവര്‍ ഇരുവരും ആദ്യമാദ്യം വെറുതേ കേള്‍ക്കുകയായിരുന്നെങ്കിലും മെല്ലെ മെല്ലെ ഞങ്ങളുടെ സംസാരത്തില്‍ ലയിച്ച് പോയിരുന്നു. പിന്നെപ്പിന്നെ ഇടക്കെന്തെ ങ്കിലും പ്രതികരണങ്ങള്‍ അവരും തുടങ്ങി. റഫീഖാണ് കത്ത് വാങ്ങി ഉറക്കെ വായിച്ച് തുടങ്ങിയത്.
(സു – സുബൈര്‍
ഹ – ഹനീഫ്
ജ – ജാബിര്‍
റ – റഫീഖ്)

റ തന്പുരാന്‍റെ ഓരോ ചെയ്തികളേ..യ്
ഇതാണ് ഹെഡ്ഡിങ്ങ്. ഇനി കഥ വായിക്കാം.

സു ഊം..

റ കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ലത്തീഫ് നാട്ടില്‍ വന്നത്. ചെറുപ്പം തൊട്ടേ ഒരുമിച്ച് കളിച്ച് വളര്‍ന്നവരായിരുന്നു ഞങ്ങള്‍. അവന്‍ കളിയിലും പഠനത്തിലും ഒരു പോലെ മിടുക്കനായിരുന്നു. പക്ഷെ, പത്താം ക്ലാസ്സില്‍ പഠിച്ച് കൊണ്ടിരിക്കുന്പോളാണ്, ദുബായില്‍ ഒരു കന്പനിയില്‍ ഓര്‍ഡിനറി ലേബറായിരുന്ന അവന്‍റെ ഉപ്പ അബ്ദുക്ക മരിച്ചത്. നല്ലവരായിരുന്ന അബ്ദുക്ക നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു.
ഉപ്പ മരിച്ച ശേഷം തനിക്ക് താഴെയുള്ള 4 സഹോദരികള്‍ക്കും ഉമ്മ ആയിശുത്താത്താക്കും ഏക ആശ്രയം ലത്തീഫായിരുന്നു. എല്ലാ വര്‍ഷവും ഒന്നാം റാങ്ക് നിലനിര്‍ത്തിയിരുന്ന അവന്‍ സ്കൂളിന്‍റെ അഭിമാനമായി വരികയായിരുന്നെങ്കിലും നിര്‍ബന്ധിതനായി പഠനം നിര്‍ത്തേണ്ടി വന്നു. ആയിടക്ക് സ്നേഹവായ്പുകളോടെ ടീച്ചര്‍മാരും മാഷുമാരും അവന്‍റെ വീട്ടില്‍ പലപ്പോഴായി വന്നു പോകുന്നത് ഞാന്‍ കണ്ടതായിരുന്നു. എന്തായാലും അതൊന്നും ഫലം കണ്ടില്ല, ലത്തീഫ് തന്‍റെ ഉപ്പാന്‍റെ പണിയുമായി ഗള്‍ഫില്‍ ജോലി തുടങ്ങി.
പിന്നെ എങ്ങിനെയൊക്കെയോ അവന്‍റെ അര്‍ബാബിന്‍റെ ഇഷ്ടക്കാരനായി. സാവകാശം അവനെക്കൊണ്ട് ‍ഡ്രൈവിംഗ് ലൈസെന്‍സ് എടുപ്പിച്ച് അര്‍ബാബ് അവനെ തന്‍റെ ഡ്രൈവറാക്കി. നല്ല ശന്പളവും ഏര്‍പ്പാടാക്കി. ആ പണം കൊണ്ട് അവന്‍ തന്‍റെ നാലു സഹോദരിമാരേയും വിവാഹം ചെയ്ത് കൊടുത്ത്, വീടൊക്കെ ഒന്ന് മിനുക്കി, അവനും വിവാഹം കഴിച്ച്. കഷ്ടപ്പാടുകളൊക്കെ കയരകയറിക്കിട്ടി.

ഞ എന്താ ഹനീഫ്ക്കാ, ഇത് വെറും കഥയായിപ്പോയല്ലോ..

ഹ ആയിട്ടില്ല, പോയിന്‍റിലേക്ക് എത്തുന്നേ ഉള്ളൂ.. ആ.. വായിക്കട്ടെ..

റ ലത്തീഫ് നാട്ടില്‍ വരുന്പോഴൊക്കെ ഞാന്‍ അവിടെ എത്തണമെന്ന് അവന്ന് നിര്‍ബന്ധമാണ്.
അങ്ങിനെയാണ് ഞാന്‍ അന്നും അവിടെ പോയത്.
ഞാന്‍ പറഞ്ഞ് വരുന്ന വിഷയം ഇതാണ്. അഥവാ, അന്ന് അവന്‍റെ ഒരു കവറില്‍ നിന്ന് കുറച്ച് ചെമന്ന ഗോതന്പോ മണികള്‍ കിട്ടി. അതില്‍ ഞാന്‍ അഞ്ചെട്ടെണ്ണം വെറുതേ വായിലിട്ടു ചവച്ചിറക്കി. നല്ല സ്വാദുള്ള പോലെ തോന്നി ആ ഗോതന്പിന്.
അതേക്കുറിച്ച് അവന്‍ പറഞ്ഞ കാര്യങ്ങളാണ് എന്നില്‍ ഒരു പാട് മാറ്റങ്ങള്‍ക്ക് മരുന്നിട്ടത്.
ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും അവന്‍റെ കന്പനിയില്‍ ഗോതന്പ് വരുന്നുണ്ടത്രെ. ആസ്ത്രേലിയയില്‍ നിന്ന് വരുന്ന ചുവന്നയിനം ഗോതന്പിന് ഭയങ്കര ഡിമാന്‍റാണത്രെ. അതിന്‍റെ സ്വാദ് കാരണം പറഞ്ഞ വിലക്ക് കൊണ്ട് പോകാന്‍ അറബികള്‍ തിരക്കാറുണ്ടത്രെ. ഇതിനപ്പുറമൊന്നും ലത്തീഫിന് ഇതേക്കുറിച്ച് അറയില്ലത്രേ.

ഞാന്‍ ഒരുപാട് ചിന്തിച്ചു.
നാട്ടില്‍ കേരളത്തില്‍, മലപ്പുറത്ത്, പെരിന്തല്‍മണ്ണ അങ്ങാടിയില്‍ നിന്ന് കുറച്ച് മാറിയുള്ള ഈ കുഗ്രാമത്തലുള്ള ഞാന്‍, എന്‍റെ വയറ്റില്‍ ഇന്ന് കാലത്ത് പത്തരക്ക് എത്തിയത്, എന്നോ ഒരിക്കല്‍ ആസ്ത്രേലിയയില്‍ ആരോ നട്ടെടുത്ത ഗോതന്പു മണികള്‍! ആരായിരിക്കുമത് നട്ടു വളര്‍ത്തിയത്?
അയാള്‍ അന്നോ ഇന്നോ അറിയുമോ അവയില്‍ ഇത്രയും ഭാഗം എന്‍റെ വയറ്റിലെത്തുമെന്ന്. ഒരു പക്ഷെ, എനിക്ക് പിറക്കാനിരിക്കുന്ന കുട്ടിയിലേക്ക് വരെ എത്തിയേക്കാവുന്നതായിരിക്കില്ലേ ഇത്?
അഥവാ, എനിക്ക് പിറക്കാനുള്ള കുട്ടിയുടെ ഏതോ ഒരു കോശത്തിലേക്കുള്ള ഒരു ഭാഗമെങ്കിലും ഈ ഗോതന്പ് കാരണമായിട്ടുണ്ടായേക്കാമെങ്കില്‍, ഓരോ മനുഷ്യന്‍റെയും ശരീരങ്ങള്‍ ഏതാണ്ട് ഈ ഭൂമിയുടെത്തന്നെ എല്ലാഭാഗങ്ങളില്‍ നിന്നും നാം അറിയാതെ, അല്ലാഹു നമ്മില്‍ ശേഖരിക്കുന്നില്ലേ?
ആ ആസ്ത്രേലിയയിലെ കര്‍ഷകന്‍ അറിയുന്നുണ്ടോ, ലോകത്തിന്‍റെ പല കോണുകളില്‍ അടുത്ത ഒരു തലമുറയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ശരീരങ്ങളുടെ പല ഭാഗങ്ങളും റബ്ബ് അയാളെക്കൊണ്ട് ഉണ്ടാക്കിത്തീര്‍ക്കുന്ന കാര്യം!
ഹോ! പടച്ച തന്പുരാന്‍റെ ഓരോ ചെയ്തികളേ..യ്!

സു സത്യത്തില്‍ അയാള്‍ എഴുതിയ കാര്യം ശരി തന്നെ. നമ്മുടെ ഓരോ ഭക്ഷണ കാര്യങ്ങളൊക്കെ വിചിന്തനീയം തന്നെയാ.. നാം ഒരു പ്ലൈറ്റ് ചോറ് കഴിക്കുന്പോള്‍ അതിലെ ഓരോ വറ്റും ഒരു പക്ഷെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടതാകാം.. ഒരു ചപ്പാത്തിക്ക് വേണ്ടി ഉപയോഗിക്കുന്ന പൊടിയില്‍ ഒരു പക്ഷെ നൂറോളം സ്ഥലങ്ങളില്‍ നിന്നുള്ള ധാന്യങ്ങള്‍ അകപ്പെട്ടിരിക്കാം. സര്‍വ്വശക്തനായ നാഥന്‍ എത്ര മഹോന്നതനാണല്ലേ..!!

ഹ ഈ ശരീരങ്ങള്‍ മണ്ണിലേക്ക് തന്നെയല്ലേ മടങ്ങുന്നത്? ഖബറില്‍ നാം മയ്യിത്ത് കൊണ്ട് വെച്ച മറമാടിയ ശേഷം കാലക്രമത്തില്‍ ആ ശരീരം മണ്ണില്‍ ജീര്‍ണ്ണിച്ച് മണ്ണോട് ചേര്‍ന്ന് പോകുകയല്ലേ ചെയ്യുന്നത്?

സു ശരിയാണ്.. മണ്ണില്‍ നിന്ന് വരുന്നു, മണ്ണിലേക്കു തന്നെ മടങ്ങുന്നു. ഇതാണ് ശരീരത്തിന്‍റെ സ്ഥിതി. “നാം നിങ്ങളെ അതില്‍ നിന്നാണ് പടച്ചത്. അതില്‍ നിങ്ങളെ നാം മടക്കുന്നതാണ്, അതില്‍ നിന്ന് തന്നെ നാം നിങ്ങളെ മറ്റൊരു വുരു പുറപ്പെടീക്കുകയും ചെയ്യുന്നതാണ്.” എന്നാണല്ലോ പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.

ജ നമ്മള്‍ മൂന്ന് പ്രാവശ്യം മണ്ണു വാരിയിടുന്പോള്‍ ഈ വചനമാണ് ചൊല്ലുന്നത്, അല്ലേ?

സു ഊം... ഇക്കാര്യം എല്ലാര്‍ക്കും ഒരു പാഠമാകാന്‍ വേണ്ടി കൂടിയായിരിക്കാം അങ്ങിനെ ചെയ്യാന്‍ കല്‍പിക്കപ്പെട്ടത്.
ഇനി നമുക്ക് കുറച്ച് കൂടി സീരിയസായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ റൂഹ് (ആത്മാവ്) എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു? വളരെ ശ്രമകരമായി മനസ്സിലാക്കേണ്ട കാര്യമാണത്. സത്യത്തില്‍ നാം കണ്ടെത്തേണ്ട വിഷയങ്ങളാണ്. ജ്ഞാനം നാം നേടേണ്ടതാണ്. ഇത്രയും പറഞ്ഞതെല്ലാം കൂടുതല്‍ പരിശ്രമിച്ച് യാഥ്ര്‍ത്ഥ്യം കണ്ടെത്താനുള്ള ചില പൊടിക്കൈകളും പ്രേരണകളും മാത്രം. വിഷയങ്ങളെല്ലാം കിടക്കുന്നത് ഒരു പാട് ഉള്ളിലാണ്. കടലിന്‍റെ പുറത്ത് നിന്ന് മുത്തുകള്‍ തെരെഞ്ഞ് സമയം കൊല്ലരുത്. ആഴക്കടലിന്‍റെ ഉള്ളിലാണ് വിലപിടിപ്പുള്ളതെല്ലാം ഒളിഞ്ഞ് കിടക്കുന്നത്! ഇന്‍ശാ അല്ലാഹ്! ചെറുതായി ഒരു ചര്‍ച്ച നമുക്ക് നാളെ നടത്താം.

ജ പക്ഷെ, നല്ല മനുഷ്യന്മാരുടെ മൃത ശരീരം പുഴുക്കള്‍ തീണ്ടുകയില്ല, എന്ന് പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ?

സു കാര്യമുണ്ടോ എന്നോ, അതിലാണ് കാര്യമുള്ളത്. ഇന്‍ശാ അല്ലാ..ഹ്! മെല്ലെ മെല്ലെ നമുക്ക് അതൊക്കെ ഒന്ന് പരാമര്‍ശിക്കാം...


(തുടരും...)